ഞാനോ …


ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. സങ്കീർത്തനം 55:16

വളരെ തിരക്കുള്ള എന്റെ സുഹൃത്തുക്കളിൽ ഒരാളെ, ഞാൻ ഒരിക്കൽ ഒരു പ്രത്യേക അവസരത്തിൽ  വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം "നിങ്ങൾ ക്ഷണിച്ചതിന് വളരെ നന്ദി; പക്ഷെ ഞാൻ ...." അതിനു ശേഷം അദ്ദേഹം പറഞ്ഞത്, മുഴുവൻ സാഹചര്യത്തെയും മാറ്റിമറിച്ചു! ദാവീദിന്റെ  ഈ വാക്യത്തിലെ 'ഞാനോ ...' എന്നുള്ള ഉപയോഗം തന്റെ പ്രപഞ്ചസൃഷ്ടാവുമായുള്ള ബന്ധത്തെ കാണിക്കുകയും  അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുകയും ചെയ്യുന്നു.

കർത്താവിന്റെ കുടുംബത്തിലേക്ക് ചേർക്കപ്പെട്ടതിന് ശേഷം ഞാൻ  ഒരിക്കലും പഴയ വ്യക്തിയല്ല (2 കൊരി 5:17). ഒരിക്കൽ ഞാൻ മരിച്ചവനായിരുന്നു, എന്നാൽ വീണ്ടും ജീവിക്കുന്നു; കാണാതെ പോയിരുന്നു, എന്നാൽ കണ്ടുകിട്ടിയിരിക്കുന്നു; അന്ധനായിരുന്നു, എന്നാൽ  ഇപ്പോൾ  എനിക്ക് കാഴ്ച്ച ലഭിച്ചിരിക്കുന്നു (ലൂക്കോ 15:24)! 

ഞാൻ ഉരുവാകുന്നതിന് മുന്നമേ തന്നെ ദൈവം എന്നെ അറിഞ്ഞു (യിരെ 1:4-5). ദൈവം എന്നെ ഭയങ്കരവും അതിശയവും ആയി സൃഷ്‌ടിച്ചിരിക്കുന്നു (സങ്കീ 139:13-14). ഞാൻ അതിശയകരമായി തിരഞ്ഞെടുക്കപ്പെട്ടവനും  ദൈവത്തിന് സ്വന്തവുമാണ് (1 പത്രോ 2:9). 

നിങ്ങളും സൃഷ്ടികർത്താവും തമ്മിലുള്ള ബന്ധം കാണിക്കാനായി 'ഞാനോ..' എന്നതിന് ശേഷം എന്ത് എഴുതി ചേർക്കാൻ നിങ്ങൾ താല്പര്യപ്പെടും? 

നിങ്ങളുടെ 'ഞാനോ ......എന്നത് മറ്റുള്ളവരുടെ മുൻപിലുള്ള നിങ്ങളുടെ ഭൂരിഭാഗം വ്യക്തിത്വത്തെയും വെളിപ്പെടുത്തുന്നു. 

പ്രാർത്ഥന: 
കർത്താവേ, അങ്ങ് മുഖാന്തരം അടിയൻ ആരാണെന്നതിന്റെ മൂല്യം ഒരു പരിധിവരെ മനസ്സിലാക്കാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 


 (Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

Who is truly wise?

What is your good name?

God doesn’t exist!?